നീണ്ട ഒരു ദിവസത്തിന്റെ ചുമട് ഇറക്കിവയ്ക്കുന്ന തിരക്കിലായിരുന്നു അയാള്‍. ആടുകലെയെല്ലാം കമ്പി വേലിക്കുള്ളിലാക്കി.
വരണ്ടുണങ്ങിയ തൊണ്ട നനക്കാന്‍ ചാക്ക് കൊണ്ട് പൊതിഞ്ഞു കെട്ടിയ പ്ലാസ്റ്റിക് പാത്രത്തില് നിന്നും അല്പം വെള്ളമെടുത്ത് കുടിച്ചു.
കുറെ അകലെ മലയാളിയുടെ വിലാസത്തില്‍ വരുന്ന കത്തുകളും അയാളുടെ ഔദാര്യം കൊണ്ട് കൂടെ കൊടുത്തു വിടുന്ന പഴയ ന്യൂസ് പേപ്പറും ഗ്രാമവാസിയായ നല്ലവനായ അറബു വംശജന് കൊണ്ടു വന്നു തരും.അതിലൂടെയാണ് പുറം ലോകം കാണുന്നത്.
പഴകിപ്പുളിച്ച വാര്‍ത്തകള്‍ ചരിത്രമായി തീര്‍ന്നിട്ടുങ്ങിലും ആര്‍ത്തിയോടെ അകത്താക്കും.
കിടിപ്പിലായ അമ്മ മുടങ്ങാതെ എഴുതും. പരിഭവങ്ങളും പരാതികളും ആവശ്യങ്ങളും ഇല്ലാത്ത നാട്ടില്‍ നിന്നും വരുന്ന ഏക എഴുത്ത്.
കത്ത് വായിച്ചപ്പോള്‍ വിശപ്പ് എങ്ങോ ഓടി ഒളിച്ചു.
രാത്രി ഏറെ ആവുമ്പോള്‍ മരുഭൂമിയില്‍ തണുപ്പ് പടരും..
ഇരുട്ടില്‍ കിടന്നു ദൂരെ തല ഉയര്‍ത്തി നില്‍ക്കുന്ന ജബല് സൂരിലേക്ക് നോക്കി വായിച്ച വാര്‍ത്തകള്‍ അയവിറക്കുന്നത് ഒരു ശീലമാണ്. മനസ്സ് മുഴുവനും വീട്ടില് നിന്നുള്ള കത്തിലായിരുന്നു...ഒരു തരം നീറ്റല് ......
ഗതകാലത്തിലേക്ക് ഊളിയിട്ടു.
ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലം...
രണ്ടു കരക്കും കൈതച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന തോടും കടന്നു വിശാലമായി പരന്നു കിടക്കുന്ന പാടത്തിനുo അക്കരെയാണ് സ്കൂള്‍ . അയല്‍പക്കത്തെ ഉണ്ണി ഏട്ടന്റെ കൂടെ ആയിരുന്നു സ്കൂള്‍ യാത്ര. നാല് ക്ലാസ്സിനു മുമ്പിലുള്ള ഏട്ടന്‍ വരമ്പിലൂടെ നടക്കുമ്പോള്‍ പാടത്ത് കാണുന്ന ചെറിയ മീനുകളോടും തവലകളോടു മൊക്കെ സംസാരിക്കുന്നത് കേള്‍ക്കാന് നല്ല രസമായിരുന്നു. ഏട്ടന്റെ അമ്മയെ ഞാനും അമ്മയെന്നാണ് വിളിച്ചിരുന്നത്. അമ്മ പദ്യം ചൊല്ലുമ്പോള്‍ ആ രംഗം മുന്നില് കാണുമായിരുന്നു.
വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും?
ആയിടക്ക്യാണ് പട്ടാളത്തില് നിന്നും ഏട്ടന്റെ അച്ചനെ കാണാനില്ലെന്ന കമ്പി വന്നത്.
അമ്മയും അചച്ചനും ഉറങ്ങാന് കിടക്കുമ്പോള് പറയുന്നത് കേട്ടു
" മരിച്ചിട്ടുണ്ടാവും. മരിച്ചാലും പട്ടാളത്തില് കാണാനില്ലെന്നെ പറയൂ."
ഉണ്ണിയേട്ടന്റെ അമ്മ അതിനു ശേഷം വെള്ള സാരി മാത്രമേ ഉടുത്തിരുന്നുള്ളൂ..
പഠനത്തില് മിടുക്കരായിരുന്ന മക്കളായിരുന്നു അവരുടെ ആകെയുള്ള സമ്പാദ്യം.വേനലും വിഷുവും വര്‍ഷങ്ങളും കഴിഞ്ഞപ്പോള്‍ ഉണ്ണിയേട്ടന് കോളേജില് ചേര്‍ന്നു.
ഏട്ടന്റെ സ്വഭാവത്തില് വലിയ മാറ്റം.എപ്പോഴും വായന തന്നെ.!!!കടിച്ചാല് പൊട്ടാത്ത ഓരോ വാക്കുകള് പറയുന്നതോടൊപ്പം വ്യവസ്ഥിതിക്ക് മാറ്റം വരണം എന്നും പറയുന്നത് കേള്‍ക്കാം.
ഒരു ദിവസം സ്കൂള് വിട്ടു വരുന്ന സമയത്ത് ഉണ്ണിയേട്ടന്റെ വീട്ടില് നിറയെ ആള്‍ക്കാര്‍ ..കൂടെ ഒരുപാട് പോലീസുകാരും ..
കയ്യിലുള്ള പുസ്തകക്കെട്ട് എങ്ങോ എറിഞ്ഞ് ഓടിച്ചെന്നു... മൌനം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം....
ഇടയ്ക് അമ്മയുടെ തേങ്ങല് മാത്രം...
തിണ്ണയില് വെള്ളത്തുണിയില് പുതപ്പിച്ചിരിക്കുന്നു ഉണ്ണിയേട്ടനെ.
" വ്യവസ്ഥിതി മാറ്റത്തിന്നു നടക്കയായിരുന്നില്ലേ ... വെടികൊണ്ടാതാണ് പോലും.." പുരത്താരുടെയോ സംസാരം.
കരയുന്ന തന്നെ നോക്കി തൊട്ടടുത്ത് നില്‍ക്കുന്ന പോലീസുകാരന് കണ്ണ് കാണിച്ചു പേടിപ്പിച്ചു...
ഉണ്ണിയേട്ടന് ഇല്ലാത്ത ആ വീടിന്നു ഒരു ഭംഗിയും ഇല്ലായിരുന്നു.
കാലം കഴിഞ്ഞപ്പോള് അമ്മയുടെ രണ്ടു മക്കളും ഉയന്ന ഉദ്യോഗസ്ഥരായി..മേച്ചില്‍പ്പുറം തിരഞ്ഞു കടല് കടന്നു..
അധികം വൈകാതെ അവരുടെ കുടുംബത്തെയും കൊണ്ടു പോയി.
കഴിഞ്ഞ ലീവിലാണ് അറിഞ്ഞത് ..ആ വീട് കൊടുത്തു എന്ന്..
അമ്മയെ സദനത്തിലുമാക്കി..
കഴിഞ്ഞ ലീവില് അമ്മയെ കാണാന് പോയിരുന്നു..
"മക്കളെ കണ്ടും മാംപൂ കണ്ടും സ്വപ്നം കാണരുതെന്ന് പറയുന്നത് ശരിയാണ്..ഇനി മോന് വരുമ്പോഴേക്കും ഞാന് ഉണ്ടാവില്ലെന്നാതോന്നുന്നത്."
ശോഷിച്ച കൈകള് കൊണ്ടു തലോടുമ്പോള് പറഞ്ഞു.
അരം പറ്റിയ വാക്കുകള് ... തണുത്തൊരു കാറ്റ് അയാളെ ഇന്നലെകളില് നിന്നും ഉണര്‍ത്തി...അപ്പോഴും അമ്മയുടെ കത്തിലെ വരികളായിരുന്നു മനസ്സില്
നമ്മുടെ ഉണ്ണിയുടെ അമ്മ മരിച്ചു.. ലീവ് കിട്ടില്ല എന്ന് പറഞ്ഞു മക്കള് രണ്ടു പേരും വന്നില്ല. ..പൊതു ശ്മശാനത്തില് അടക്കി....
വരണ്ടുണങ്ങിയ തൊണ്ട നനക്കാന്‍ ചാക്ക് കൊണ്ട് പൊതിഞ്ഞു കെട്ടിയ പ്ലാസ്റ്റിക് പാത്രത്തില് നിന്നും അല്പം വെള്ളമെടുത്ത് കുടിച്ചു.
കുറെ അകലെ മലയാളിയുടെ വിലാസത്തില്‍ വരുന്ന കത്തുകളും അയാളുടെ ഔദാര്യം കൊണ്ട് കൂടെ കൊടുത്തു വിടുന്ന പഴയ ന്യൂസ് പേപ്പറും ഗ്രാമവാസിയായ നല്ലവനായ അറബു വംശജന് കൊണ്ടു വന്നു തരും.അതിലൂടെയാണ് പുറം ലോകം കാണുന്നത്.
പഴകിപ്പുളിച്ച വാര്‍ത്തകള്‍ ചരിത്രമായി തീര്‍ന്നിട്ടുങ്ങിലും ആര്‍ത്തിയോടെ അകത്താക്കും.
കിടിപ്പിലായ അമ്മ മുടങ്ങാതെ എഴുതും. പരിഭവങ്ങളും പരാതികളും ആവശ്യങ്ങളും ഇല്ലാത്ത നാട്ടില്‍ നിന്നും വരുന്ന ഏക എഴുത്ത്.
കത്ത് വായിച്ചപ്പോള്‍ വിശപ്പ് എങ്ങോ ഓടി ഒളിച്ചു.
രാത്രി ഏറെ ആവുമ്പോള്‍ മരുഭൂമിയില്‍ തണുപ്പ് പടരും..
ഇരുട്ടില്‍ കിടന്നു ദൂരെ തല ഉയര്‍ത്തി നില്‍ക്കുന്ന ജബല് സൂരിലേക്ക് നോക്കി വായിച്ച വാര്‍ത്തകള്‍ അയവിറക്കുന്നത് ഒരു ശീലമാണ്. മനസ്സ് മുഴുവനും വീട്ടില് നിന്നുള്ള കത്തിലായിരുന്നു...ഒരു തരം നീറ്റല് ......
ഗതകാലത്തിലേക്ക് ഊളിയിട്ടു.
ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലം...
രണ്ടു കരക്കും കൈതച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന തോടും കടന്നു വിശാലമായി പരന്നു കിടക്കുന്ന പാടത്തിനുo അക്കരെയാണ് സ്കൂള്‍ . അയല്‍പക്കത്തെ ഉണ്ണി ഏട്ടന്റെ കൂടെ ആയിരുന്നു സ്കൂള്‍ യാത്ര. നാല് ക്ലാസ്സിനു മുമ്പിലുള്ള ഏട്ടന്‍ വരമ്പിലൂടെ നടക്കുമ്പോള്‍ പാടത്ത് കാണുന്ന ചെറിയ മീനുകളോടും തവലകളോടു മൊക്കെ സംസാരിക്കുന്നത് കേള്‍ക്കാന് നല്ല രസമായിരുന്നു. ഏട്ടന്റെ അമ്മയെ ഞാനും അമ്മയെന്നാണ് വിളിച്ചിരുന്നത്. അമ്മ പദ്യം ചൊല്ലുമ്പോള്‍ ആ രംഗം മുന്നില് കാണുമായിരുന്നു.
വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും?
ആയിടക്ക്യാണ് പട്ടാളത്തില് നിന്നും ഏട്ടന്റെ അച്ചനെ കാണാനില്ലെന്ന കമ്പി വന്നത്.
അമ്മയും അചച്ചനും ഉറങ്ങാന് കിടക്കുമ്പോള് പറയുന്നത് കേട്ടു
" മരിച്ചിട്ടുണ്ടാവും. മരിച്ചാലും പട്ടാളത്തില് കാണാനില്ലെന്നെ പറയൂ."
ഉണ്ണിയേട്ടന്റെ അമ്മ അതിനു ശേഷം വെള്ള സാരി മാത്രമേ ഉടുത്തിരുന്നുള്ളൂ..
പഠനത്തില് മിടുക്കരായിരുന്ന മക്കളായിരുന്നു അവരുടെ ആകെയുള്ള സമ്പാദ്യം.വേനലും വിഷുവും വര്‍ഷങ്ങളും കഴിഞ്ഞപ്പോള്‍ ഉണ്ണിയേട്ടന് കോളേജില് ചേര്‍ന്നു.
ഏട്ടന്റെ സ്വഭാവത്തില് വലിയ മാറ്റം.എപ്പോഴും വായന തന്നെ.!!!കടിച്ചാല് പൊട്ടാത്ത ഓരോ വാക്കുകള് പറയുന്നതോടൊപ്പം വ്യവസ്ഥിതിക്ക് മാറ്റം വരണം എന്നും പറയുന്നത് കേള്‍ക്കാം.
ഒരു ദിവസം സ്കൂള് വിട്ടു വരുന്ന സമയത്ത് ഉണ്ണിയേട്ടന്റെ വീട്ടില് നിറയെ ആള്‍ക്കാര്‍ ..കൂടെ ഒരുപാട് പോലീസുകാരും ..
കയ്യിലുള്ള പുസ്തകക്കെട്ട് എങ്ങോ എറിഞ്ഞ് ഓടിച്ചെന്നു... മൌനം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം....
ഇടയ്ക് അമ്മയുടെ തേങ്ങല് മാത്രം...
തിണ്ണയില് വെള്ളത്തുണിയില് പുതപ്പിച്ചിരിക്കുന്നു ഉണ്ണിയേട്ടനെ.
" വ്യവസ്ഥിതി മാറ്റത്തിന്നു നടക്കയായിരുന്നില്ലേ ... വെടികൊണ്ടാതാണ് പോലും.." പുരത്താരുടെയോ സംസാരം.
കരയുന്ന തന്നെ നോക്കി തൊട്ടടുത്ത് നില്‍ക്കുന്ന പോലീസുകാരന് കണ്ണ് കാണിച്ചു പേടിപ്പിച്ചു...
ഉണ്ണിയേട്ടന് ഇല്ലാത്ത ആ വീടിന്നു ഒരു ഭംഗിയും ഇല്ലായിരുന്നു.
കാലം കഴിഞ്ഞപ്പോള് അമ്മയുടെ രണ്ടു മക്കളും ഉയന്ന ഉദ്യോഗസ്ഥരായി..മേച്ചില്‍പ്പുറം തിരഞ്ഞു കടല് കടന്നു..
അധികം വൈകാതെ അവരുടെ കുടുംബത്തെയും കൊണ്ടു പോയി.
കഴിഞ്ഞ ലീവിലാണ് അറിഞ്ഞത് ..ആ വീട് കൊടുത്തു എന്ന്..
അമ്മയെ സദനത്തിലുമാക്കി..
കഴിഞ്ഞ ലീവില് അമ്മയെ കാണാന് പോയിരുന്നു..
"മക്കളെ കണ്ടും മാംപൂ കണ്ടും സ്വപ്നം കാണരുതെന്ന് പറയുന്നത് ശരിയാണ്..ഇനി മോന് വരുമ്പോഴേക്കും ഞാന് ഉണ്ടാവില്ലെന്നാതോന്നുന്നത്."
ശോഷിച്ച കൈകള് കൊണ്ടു തലോടുമ്പോള് പറഞ്ഞു.
അരം പറ്റിയ വാക്കുകള് ... തണുത്തൊരു കാറ്റ് അയാളെ ഇന്നലെകളില് നിന്നും ഉണര്‍ത്തി...അപ്പോഴും അമ്മയുടെ കത്തിലെ വരികളായിരുന്നു മനസ്സില്
നമ്മുടെ ഉണ്ണിയുടെ അമ്മ മരിച്ചു.. ലീവ് കിട്ടില്ല എന്ന് പറഞ്ഞു മക്കള് രണ്ടു പേരും വന്നില്ല. ..പൊതു ശ്മശാനത്തില് അടക്കി....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ