2011, ഏപ്രിൽ 12, ചൊവ്വാഴ്ച

ആസാദ് പാന് ഷോപ്പ്.

തിമര്ത്തു പെയ്യുന്ന മഴയത്താണ് പോസ്റ്റ്മാന് അപ്പുണ്ണി കമ്പിയുമായി കോലായില് വന്നു കയറിയത്.
ഒപ്പിട്ടു വാങ്ങി. ഉപ്പ അത് വായിച്ചു മെല്ലെ കസേരയിലേക്ക് ചാഞ്ഞു.
ഞാന്‍ ആ കടലാസ് വാങ്ങി വായിച്ചു.
" ജബ്ബാര് ഇന്നലെ പുലര്ച്ചെ നമ്മളെ വിട്ടു പോയി. അദ്ദേഹത്തിന്റെ ആഖിരാത്തിനായി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു."
തറവാട്ടില് പെട്ടന്ന് ഒരു നിശബ്ദദ പടര്ന്നു. ഭൂമിയുടെ കറക്കം ഒരു നിമിഷം സ്തംഭിച്ചപോലെ.
എല്ലാ വര്ഷവും ആഗസ്റ്റ് മാസത്തിലാണ് ജബാറിന്റെഎഴുത്ത് വരുന്നത്. അവസാനം വന്ന കത്തില് മുഴുവനും അസ്തമനവും വേര്പാടിന്റെ നൊമ്പരവും ആയിരുന്നു..ഇനി മറ്റൊരു ലോകത്ത് വച്ചു എല്ലവരേയും കാണാമെന്നും ... പക്ഷെ അത് ഇത്ര പെട്ടന്ന് ആവുമെന്ന് ആരും കരുതിയില്ല.!!!
ജബ്ബാറിനെക്കുറിച്ച് ഞങ്ങള്ക്ക് കേട്ടറിവേ ഉള്ളൂ.
ഉപ്പൂപ്പാന്റെ കാലത്ത് തറവാട്ടില് അടുക്കള ജോലിക്ക് നിന്ന രോഗിണിയായ പാത്തുമ്മാന്റെ മോന്. അവരെ ഭര്ത്താവ് മൊഴി ചൊല്ലി പോയപ്പോള്‍ ഉമ്മൂമ്മയാണ് അവരേയും മെലിഞ്ഞു എല്ലുന്തിയ മോട്ടത്തലയനായ ജബ്ബാറിനെയും തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
പാത്തുമ്മ അടുക്കളയില് പാത്രങ്ങളോട് മല്ലിടുമ്പോള്‍ എട്ടുവയസ്സുകാരന്‍ പകല്‍ പാടത്ത് നെല്ലിലെ കിളികളെ ആട്ടാനും രാത്രി ഏറുമാടത്തില് തകരപ്പാട്ടയില് കൊട്ടി ഒച്ച വച്ചു കാട്ടുമൃഗങ്ങളെ ഓടിക്കാനും പഠിച്ചു.
അവന്റെ ബുദ്ധിയും മിടുക്കും മനസ്സിലാക്കിയ ഉപ്പൂപ്പ ജബാറിനെ സ്കൂളിലും മദ്രസ്സയിലും ചേര്ത്ത് ഏറുമാടത്തിനോട് വിട പറയിപ്പിച്ചു.
ക്ലാസില്‍ ഒന്നാമനായിരുന്നു അവന്.തേങ്ങയുടേയും അടക്കയുടേയും കണക്കുകളൊക്കെ എഴുതുന്നത് ജബാരാണ്. തൊടിയില് ചേമ്പും ചേനയുമൊക്കെ നടുമ്പോള്‍ അവനെക്കൊണ്ടാദ്യം നടീക്കും. ..കൂടുതല് വിളവുണ്ടാവാന്. .. അത് അങ്ങനെ തന്നെ ആയിക്കിട്ടുകയും ചെയ്തിരുന്നു.
അവധിക്കാലത്ത്, ഉയരമുള്ള കമുങ്ങില് വലിഞ്ഞു കയറി പൊത്തിലുള്ള തത്തക്കുഞ്ഞുങ്ങളെ കയ്യിലെടുത്തു താഴെ നില്ക്കുന്ന ജമീലാക്ക് കാണിച്ചു കൊടുക്കും. തെങ്ങോല വീഴുമ്പോള്‍ അതിന്റെ തുമ്പില് ഉള്ള കുഞ്ഞാറ്റ ക്കുരുവിക്കൂട് കേടുവരാതെ എടുത്തു വയ്ക്കുക, ജമീലാന്റെ കൂടെ കുട്ടിപ്പുര വച്ചു കളിക്കുക എന്നൊക്കെ ആയിരുന്നു അവന്റെ വിനോദം
ഉപ്പൂപ്പാന്റെ ചെറിയമോള് അതായത് എന്റെ അമ്മായി ജമീലക്ക് ജബ്ബാരിനെക്കാള് ആറു വയസ്സ് ചെറുപ്പമായിരുന്നു. പേര് പോലെത്തന്നെ മനോഹരി ആയിരുന്നു അവര്‍.
ജബ്ബാറിന് പത്ത് വയസ്സുള്ളപ്പോഴാണ് പാത്തുമ്മ മരിക്കുന്നത്. ഉപ്പൂപ്പ അവനെ ദൂരെ ദര്സില് ഓതാന്‍ അയക്കുകയും ചെയ്തു.
അവധിക്ക് നാട്ടില് വന്നാല്‍ ഉപ്പൂപ്പാന്റെ വാലായി എപ്പോഴും കൂടെത്തന്നെ ഉണ്ടാവും. ഉപ്പൂപ്പാന്റെ തീരുമാനം തന്നെ ആയിരുന്നു ഉന്നത പഠനത്തിനു ഡല്ഹിയിലേക്ക് അയച്ചതും.
അങ്ങനെ ജബ്ബാര് വര്‍ഷത്ത്തില്‍ ഒരുമാസം അവധിക്ക് വരും.
അവന്‍ വന്നാല്‍ തറവാട്ടില്‍ ഒരു ഉത്സവ പ്രതീതിയാണ്!
നേരത്തേ അത്താഴം കഴിഞ്ഞു എല്ലാവരും കോലായില് എത്തും. ഉപ്പൂപ്പാന്റെയും ഉമ്മൂമ്മന്റെയും നടുവിലാണ് ജബ്ബാറിന്റെ സ്ഥാനം. കുട്ടികളൊക്കെ നിലത്തിരിക്കും,സ്ത്രീകളെല്ലാം വാതിലിനു പിന്നിലും ഉപ്പയും മറ്റു പുരുഷന്മാരും കോലായിലെ ചാരു പടിയിലും ഇരിക്ക്യും.
അവന്‍ ദല്‍ഹി വിശേഷങ്ങള്‍ വിളമ്പും...അവിടുത്തെ ജീവിതങ്ങള്...സംസ്കാരങ്ങള്..
ഇടയ്ക്കു അമീര്‍ ഖുസ്രുവിന്റെയും മിര്‍സ ഗാലിബിന്റെയും ഗസലുകള്‍ നീട്ടി ചൊല്ലും.. ഉറുദു കവിതക്ക് പറ്റിയ ശബ്ദവും ഈണവും ആയിരുന്നു അവന്റെത്. തറവാട്ടില്‍ ആര്‍ക്കും ആ ഭാഷ അറിയില്ലെങ്കിലും എല്ലാവരും ആസ്വതിച്ചിരുന്നു.
സത്യം പറഞ്ഞാല്‍ നാട്ടുകാര്ക്ക് ഉര്‍ദു ഗസല്‍ പരിചയപ്പെടുത്തി കൊടുത്തത് ജബ്ബാരാന്.
അവന് അവസാനമായി നാട്ടില്‍ വന്നത് ഉപ്പൂപ്പാന്റെ മരണ സമയത്താണ്. ആ വര്ഷം തന്നെയാണ് ഇന്ത്യ വിഭജനവും നടന്നത്.
എന്തോ, പാലും തേനും ഒഴുകുന്ന വാഗ്ദത്ത ഭൂമി ആണെന്ന് കരുതി അദ്ദേഹം അക്കരയില് വേര് ഉറപ്പിച്ചു
അതിനു ശേഷം കത്ത് വരുന്നത് ജമീല അമ്മായിയുടെ പേരിലായിരുന്നു. മുഷിഞ്ഞ കത്ത് അതിര്ത്തിയിലെ പരിശോധന കഴിഞ്ഞാണ് ഇവിടെ എത്തുക. അറബി മലയാളത്തിലായിരിക്കും എഴുതിയിരിക്കുന്നത്. പോസ്റ്റ്മാന്റെ കൂടെ ഒരു പോലീസുകാരനും ഉണ്ടാവും അകമ്പടി ആയി. കത്തിലെ ഉള്ളടക്കം അവരെ വായിച്ചു കേള്‍പ്പിക്കണം ..രാജ്യത്തിന്റെ രഹസ്യങ്ങള്‍ ഒന്നും കൈമാറുന്നില്ല എന്ന് തീര്ച്ച വരുത്തി അവര്‍ തിരിച്ചു പോവും.
ജമീല അമ്മായി കത്തുകള്‍ എല്ലാം മരപ്പെട്ടിയില്‍ സൂക്ഷിച്ചു വച്ചു.. ജീവനുള്ള കത്തുകള്‍ !!
സാഹിത്യത്തില് ഉന്നത ബിരുദം ഉള്ള ജബ്ബാരിക്കാന്റെ വരികളൊക്കെ ഹ്രദയത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞു നിന്നിരുന്നു. എന്തുകൊണ്ട് അദ്ദേഹം ഒരു എഴുത്തുകാരന്‍ ആയില്ല എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .
ജമീല അമ്മായി അദ്ദേഹത്തിനു വേണ്ടി നേര്‍ച്ചക്കോഴി പോലെ കാത്തിരുന്നു..
വര്‍ഷത്തില്‍ ഒരു എഴുത്ത്... അങ്ങിനെ അറുപത്തി അഞ്ചു കത്തുകള്‍ .
ഓരോ കത്തുകള്‍ വരുമ്പോഴും വായിച്ചു മരപ്പെട്ടിയില്‍ സൂക്ഷിക്കും...ആസാദ് പാന് ഷോപ്പ് , കറാച്ചി, പാകിസ്താന് എന്ന് മാത്രമുള്ള വിലാസം. അങ്ങനെ ഒരു അഡ്രസ്സില് കത്തയച്ചാല്‍ ജബ്ബരിക്കാക് കിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം ..
പ്രിയപ്പെട്ട ജബ്ബാറിക്ക, ഞങ്ങള് പുതിയ തലമുറക്കാര്‍. അങ്ങയെക്കുറിച്ച് പറഞ്ഞു കേട്ട അറിവ് മാത്രമേയുള്ളൂ ..പക്ഷെ തറവാട്ടിലെ ഒരു കാരണവരായി താങ്കളെ ഞങ്ങള്‍ സ്നേഹിച്ചിരുന്നു. ജമീല അമ്മായി നാല്പതു വര്ഷം മുന്‍പ് കാലുതെറ്റി കുളത്തില്‍ വീണു താങ്കള്‍ക്ക് മുമ്പേ പോയി ...
മരണം വരെ അവരുടെ ഖല്‍ബില് താങ്കള്‍ തന്നെ ആയിരുന്നു. നിങ്ങള്‍ രണ്ട് പേരും മറ്റൊരു ലോകത്തില് ഒന്നിക്കാനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. ആമീന്.

1 അഭിപ്രായം: